Friday, October 5, 2007

ആത്മഹത്യ

അയാള്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു.കൃഷിനഷ്‌ടത്തിലാണ്.ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് എത്തിയിരിക്കുന്നു.കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പറഞ്ഞതല്ലാതെ അതൊന്നുംനടന്നിട്ടില്ല. അയാള്‍ തന്റെ ആത്മഹത്യകുറിപ്പ് എഴുതി.

ആത്മഹത്യകുറിപ്പ് എഴുതിയതിന് ശേഷമാണ്അയാള്‍ വലിയ കാര്യം ചിന്തിച്ചത്.എങ്ങനെയാണ് മരിക്കേണ്ടത്?വിഷം കഴിക്കണോ അതോട്രയിനിന് മുന്നില്‍ ചാടണോ? ചിന്തകള്‍ക്കവസാനം അയാള്‍ തൂങ്ങിമരിക്കാന്‍ തീരുമാനിച്ചു.  

അയാള്‍ കയര്‍ വാങ്ങാനായി ഇറങ്ങി.മരിക്കുന്നതിനുമു‌മ്പും അയാളില്‍ പ്രകൃതി സ്നേഹംനിറഞ്ഞു. പ്രകൃതിക്ക് ദോഷകരമായ പ്ലാസ്റ്റിക് കയറിനുപകരം ഐ.സ്.ഐ മാര്‍ക്കുള്ള ചകരിക്കയര്‍വാങ്ങി. കയറും കൊണ്ടയാള്‍ മരത്തിന്റെ ചുവട്ടില്‍ ചെന്നു നിന്നു.അയാളുടെ അപ്പന്‍ അയാള്‍ക്കുംഅയാള്‍ തന്റെ മക്കള്‍ക്കും ഊഞ്ഞാല്‍ കെട്ടികൊടുത്തിരുന്നത് ആ മരത്തില്‍ ആയിരുന്നു.തികട്ടി വന്ന തേങ്ങല്‍ ഉള്ളിലൊതുക്കി അയാള്‍ മരത്തില്‍ കുരുക്കൊരുക്കി രാഹുകാലം കഴിയാനായി കാത്തിരുന്നു. രാഹുകാലം കഴിഞ്ഞുടന്‍ അയാള്‍ കുരുക്കില്‍ തല‌ഇട്ടു. 

നിര്‍ഭാഗ്യത്തിന് അയാള്‍ രഷപെട്ടു.രണ്ടു ദിവസം കഴിഞ്ഞയാള്‍ക്ക് ഒരു ബഹുരാഷ്‌ട്രകമ്പിനിയുടെ വക്കീല്‍ നോട്ടീസ് കിട്ടി.അയാളത് പൊട്ടിച്ചു വായിച്ചു. തൂങ്ങിമരണത്തിനുള്ള പേറ്റന്റ് ആ കമ്പിനിക്കാണന്നും കമ്പിനിക്ക് പണം നല്‍കാതെ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന് കമ്പിനിക്ക്നഷ്‌ടപരിഹാരം നല്‍കണമെന്നും ആയിരുന്നു കത്തില്‍.