Sunday, October 14, 2007

മരം വെട്ടുകാരന്‍

വനദേവത സമ്മാനിച്ച സ്വര്‍ണ്ണ,വെള്ളി, കോടാലികളുമായി അയാള്‍ വീട്ടിലെത്തി.നടന്നതെല്ലാം ഭാര്യയോട് പറഞ്ഞു.മരം വെട്ടിക്കൊണ്ടിരുന്നപ്പോള്‍ മഴു വെള്ളത്തില്‍വീണതും വനദേവത പ്രത്യക്ഷ പ്പെട്ടതും കോടാലിയെടുത്തു തന്നതും എല്ലാം ഒരണുവിടതെറ്റാതെ പറഞ്ഞു കേള്‍പ്പിച്ചു.എല്ലാം കേട്ടിട്ട് അവള്‍ പറഞ്ഞു.”നിങ്ങളൊരുമണ്ടനാ.. വനദേവതയുടെ കയ്യില്‍ വജ്രത്തിന്റെ കോടാലിയൊക്കെ കാണുമായിരുന്നു.അതൂടെ എങ്ങനെയെങ്കിലും വാങ്ങേണ്ടതായിരുന്നു.”

രണ്ടുദിവസം കഴിഞ്ഞിട്ടും അവളുടെ കുറ്റപ്പെടുത്തല്‍ കഴിഞ്ഞില്ല.തങ്ങളുടെ വീട്ടിലെഏറ്റവും ഭാരമുള്ള വസ്തു പുഴയില്‍ കൊണ്ടിട്ട് അത് എടുത്തു തരാന്‍ വനദേവതയോട്പറയാന്‍ അവള്‍ അവനെ നിര്‍ബന്ധിച്ചു.അവരുടെ വീട്ടിലെ ഏറ്റവും ഭാരമുള്ളത്അവളായിരുന്നു.അവളും അയാളും പുഴക്കരയില്‍ എത്തി.അവള്‍ പുഴയിലേക്ക് ഒരൊറ്റചാട്ടം.അയാളുടെ കരച്ചില്‍ കേട്ട് വനദേവത പ്രത്യക്ഷപ്പെട്ടു.തന്റെ ഭാര്യ വെള്ളത്തില്‍വീണെന്ന് അയാള്‍ പറഞ്ഞു.

വനദേവത വെള്ളത്തില്‍ നിന്ന് ഒരു സ്വര്‍ണ്ണ സ്ത്രിയെ കൊണ്ടുവന്നു.അത് തന്റെ ഭാര്യഅല്ലന്ന് അയാള്‍ പറഞ്ഞു.വനദേവത പിന്നീട് ഒരു വെള്ളി സ്ത്രിയെ കൊണ്ടുവന്നുകൊടുത്തു.ഇതല്ല തന്റെ ഭാര്യയെന്ന് അയാള്‍ പറഞ്ഞു, ഇതെല്ലാം അയാളുടെ ഭാര്യ കാണുന്നുണ്ടായിരുന്നു.അവള്‍ വെള്ളത്തില്‍താഴാതെ കിടക്കുകയായിരുന്നു.അവസാനം വനദേവത അവളെ അയാളുടെ മുന്നില്‍കൊണ്ടുവന്നു.
“ഇതാണോ നിങ്ങളുടെ ഭാര്യ ?”
“അല്ല...” അയാള്‍ പറഞ്ഞു.അത് കേട്ടവള്‍ ഞെട്ടി.
“ഞാനാണ് നിങ്ങളുടെ ഭാര്യ”അവള്‍ പറഞ്ഞത് അയാള്‍ കേട്ടതായി ഭാവിച്ചില്ല.അയാള്‍ സ്വര്‍ണ്ണ സ്ത്രിയെയും,വെള്ളി സ്ത്രിയെയും വനദേവതയ്ക്ക് തിരിച്ചു നല്‍കിട്ട് പറഞ്ഞു
“വനദേവതയുടെ കയ്യിലിരിക്കുന്നതു തന്നെയാണ് എന്റെ ഭാര്യ.പക്ഷേ എനിക്കവളെവേണ്ട... എനിക്ക് സമാധാനത്തൊടെ ജീവിക്കണം”
അയാള്‍ സ്വര്‍ണ്ണ,വെള്ളി കോടാലികള്‍ തിരിച്ചു നല്‍കി ഇരുമ്പു കോടാലിയുമായി തിരിച്ചു നടന്നു.

No comments: