Saturday, June 21, 2008

കിഡ്‌നി :

ദുബായിലെ ഒരു ഷെയ്ക്കിന് മുടിഞ്ഞ പനിയും ,ദേഹത്ത് വേദനയുമായിട്ട് ആശുപത്രിയില്‍ കൊണ്ടു ചെന്നു.ഷെയ്ക്കിന് നില്‍ക്കാനും വയ്യ,ഇരിക്കാനുംവയ്യ,കിടക്കാനുംവയ്യ ..റ്റോട്ടലി ഒന്നിനും രണ്ടിനും വയ്യ.ഡോക്ടര്‍മാര്‍അവസാനം രോഗം കണ്ടുപിടിച്ചു.ഷെയ്ക്കിന്റെ കിഡ്നി അടിച്ചുപോകാറായിരിക്കുന്നു. എത്രയും പെട്ടന്ന് കിഡ്നിമാറ്റി വച്ചില്ലങ്കില്‍ ഷെയ്ക്കിന്റെ ജീവിതം കട്ടപ്പുക.ഷെയ്ക്കിന് പറ്റിയ കിഡ്നി തിരക്കി പത്രത്തില്‍ പരസ്യംകൊടുത്തിട്ടും ഒരു പ്രയോജനവുമില്ല.തനിക്ക് ഒരു കിഡ്നി തരുന്നവന് എത്ര ദിര്‍ഹം വേണമെങ്കിലും കൊടുക്കാമന്ന്പറഞ്ഞിട്ടും പറ്റിയ കിഡ്നി കിട്ടിയില്ല.ഷെയ്ക്കിന് പറ്റിയ കിഡ്നി തേടി ഷെയ്ക്കിന്റെ ഡ്രൈവര്‍ കുട്ടപ്പന്‍ കേരളത്തിലേക്ക്വിട്ടു.കേരളത്തില്‍ കിഡ്നിക്ക് ഒക്കെ ഭയങ്കര വിലയാണന്ന് കുട്ടപ്പന്റെ വാചകമടയില്‍ വീണ ഷെയ്ക്ക് കിഡ്നിഅന്വേഷിക്കാന്‍ വേണ്ടിമാത്രം കുട്ടപ്പന് അഞ്ചുലക്ഷം ദിര്‍ഹം കൊടുത്തു.

കുട്ടപ്പന്‍ കേരളത്തിലെത്തി അന്വേഷണം തുടങ്ങി.തന്റെ കൂട്ടുകാരനായ തങ്കപ്പന്റെ കിഡ്നി ഷെയ്യ്ക്കിന് ചേരുമെന്ന് കുട്ടപ്പന്‍ മനസ്സിലാക്കി.കുട്ടപ്പന്‍ ഡാവടിച്ച് തങ്കപ്പന്റെ കൂടെ കൂടി.കണ്ടത്തിന്‍ വരമ്പില്‍വെള്ളമടിച്ച് ഇരിക്കുമ്പോള്‍ കുട്ടപ്പന്‍ തങ്കപ്പന് ചൂണ്ടയിട്ടു.തങ്കപ്പന്റെ ഒരു കിഡ്നി തന്റെ ഷെയ്ക്കിന്കൊടുത്താല്‍ ഷെയ്യ്ക്ക് പത്തുലക്ഷം രൂപയും ഒരുവിസയും കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ജീവിതാവസാനം വരെ പന്നിമലര്‍ത്തിയാലും പത്തുലക്ഷത്തിന്റെ പത്തിലൊന്നുപോലും കിട്ടത്തില്ലന്ന് മനസ്സിലായതങ്കപ്പന്‍ വെയ്‌റ്റിട്ട് നിന്നു.അമേരിക്കയിലെ ഒരു സായ്പ്പ് തന്റെ കിഡ്നിക്ക് പതിനഞ്ചു ലക്ഷം രൂപ പറഞ്ഞന്ന്തങ്കപ്പനങ്ങ് അടിച്ചു.പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ പതിനഞ്ച് ലക്ഷം.തങ്കപ്പന്‍ വിലകയറ്റുമ്പോള്‍കുട്ടപ്പനും സന്തോഷം കൂടുതല്‍ തുക ഷെയ്ക്കിന്റെ കൈയ്യില്‍ നിന്ന് അടിച്ചുമാറ്റാമല്ലോ?

കുട്ടപ്പന്‍ തങ്കപ്പനേയും കൂട്ടി വിമാനം കയറി.ഗള്‍ഫിലെ ചൂടടിച്ചപ്പോള്‍ തങ്കപ്പന് ഉടനെ വീട്ടില്‍പോകണം.തങ്കപ്പനും ഷെയ്ക്കും തമ്മില്‍ സംസാരിച്ചു.തങ്കപ്പന്‍ ഒരു ഫുള്‍ അടിച്ചുകൊണ്ടാണ്തങ്കപ്പന്റെ സംസാരം എന്നതുകൊണ്ട് തങ്കപ്പന്‍ പറയുന്നത് ഷെയ്ക്കിനും ഷെയ്ക്ക് പറയുന്നത്തങ്കപ്പനും മനസ്സിലായി.(ഏത് ?).തങ്കപ്പന്‍ ഒരു ഡിമാന്റും കൂടി വച്ചു.തനിക്ക് വിസയൊന്നും വേണ്ടമാസാമാസം ഒരു പതിനായിരം രൂപ നാട്ടിലോട്ട് അയച്ചു തന്നാല്‍ മതി.അതുകേട്ട് കുട്ടപ്പനുംഹാപ്പിയായി.മാസാമാസം പതിനായരത്തിനും കമ്മീഷന്‍ അടിക്കാമല്ലോ ?

തങ്കപ്പനെ ആശുപത്രിയിലാക്കി.കിഡ്‌നി എടുക്കാ‍ന്‍ വന്ന ഡോക്ടറുമായി തങ്കപ്പന്‍ കമ്പിനി അടിച്ചു.ഷെയ്ക്കിന്റെ എടുത്തുമാറ്റുന്ന കിഡ്നിക്ക് ഒരു പ്രയോജനവുമില്ലന്ന് ഡോക്ടറില്‍ നിന്ന് തങ്കപ്പന്‍ മനസ്സിലാക്കി.“ഏതായാലും കിഡ്നിയല്ലിയോ ഡോക്ടറേ..അത് വെറുതെ കളയേണ്ട..തന്നില്‍ നിന്ന് എടുക്കുന്നകിഡ്നിക്ക് പകരം അതവിടെ വെച്ചോ...”എന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ അതിനങ്ങ് സമ്മതിച്ചു.ചേതമില്ലാത്ത ഒരുപകാരം എന്നേ ഡോക്ടറതിനെ കണ്ടുള്ളു.തങ്കപ്പന്റെ ഒരുകിഡ്നി എടുത്ത് ഷെയ്ക്കിനുംഷെയ്ക്കിന്റെ ഫ്യൂസായിതുടങ്ങിയ കിഡ്നി എടുത്ത് തങ്കപ്പനും വെച്ചു.ഒരു പെട്ടി പണവുമായി തങ്കപ്പന്‍നാട്ടിലേക്ക് കയറി.കുട്ടപ്പന്‍ തങ്കപ്പന്റെ കയ്യില്‍നിന്നും ഷെയ്ക്കിന്റെ കയ്യില്‍ നിന്നും കമ്മീഷന്‍ കണക്ക്പറഞ്ഞ് വാങ്ങി.

നാട്ടിലെത്തി രണ്ടുമാസം കഴിഞ്ഞിട്ടും മാസംതോറും അയച്ചുതരാമെന്ന് പറഞ്ഞ് പതിനായിരും രൂപകാണാതായപ്പോക്ക് തങ്കപ്പന്‍ അറബിയെ വിളിച്ചു.അറബിയുടെ ഫോണ്‍നമ്പര്‍ നിലവിലില്ലന്ന്മറുപിടി കിട്ടി.കുട്ടപ്പനെ വിളിച്ചപ്പോള്‍ കുട്ടപ്പന്‍ ഓട്ട് ഓഫ് കവറേജ്.തന്നെ കുട്ടപ്പനും ഷെയ്ക്കുംപറ്റിക്കുകയാണന്ന് തങ്കപ്പന് തോന്നി.പാലും കടക്കുവോളം നാരായണാ നാരായണാ...പാലം കടന്നിട്ട് കൂരായണ കൂരായണ.തങ്കപ്പന്‍ അടുത്ത ഫ്ലൈറ്റില്‍ ടിക്കറ്റ് എടുത്ത് ഗള്‍ഫില്‍ എത്തി.കുട്ടപ്പനേയും ഷെയ്ക്കിനേയും അന്വേഷിച്ചു.ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ ഇട്ടിരിക്കുവാണത്രെ!!!കുട്ടപ്പനെ അറബിപിള്ളാര് ഇടിച്ച് ചമ്മന്തിപരുവമാക്കിആശുപത്രിയിലും ഇട്ടിരിക്കുവാണന്ന് കുട്ടപ്പന്റെ കൂട്ടുകാ‍ര്‍ പറഞ്ഞു.

ഷെയ്ക്കിനെ എന്തിനാണ് അറസ്റ്റ് ചെയ്തതന്ന്‍ തങ്കപ്പന്‍ അന്വേഷിച്ചു. ആശുപത്രിയില്‍നിന്ന് വീട്ടിലെ ത്തിയതിന്റെ പിറ്റേദിവസം നടക്കാനിറങ്ങിയ ഷെയ്ക്ക് തിരക്കേറിയ എയര്‍‌പോര്‍ട്ട് റോഡിലെ വെയ്റ്റിംങ്ങ് ഷെഡിന്റെ തൂണില്‍ ചാരി മൂത്രം ഒഴിച്ചത്രെ.ഷെയ്ക്കിനെ പോലീസ് കൈയ്യോടെ പിടിച്ച് അകത്തിട്ടു.

നാട്ടിലേക്കുള്ള യാത്രയില്‍ തങ്കപ്പന്‍ ചിന്തിച്ചു.ഏതായാലും ഷെയ്യ്ക്കിന് രാത്രിയില്‍ ഇറങ്ങി നടക്കാന്‍തോന്നാഞ്ഞത് എന്താണ് ?വീട്ടില്‍ തിരിച്ചെത്തിയ തങ്കപ്പന്‍ ഷേയ്ക്കിന് ഒരു എഴുത്ത് എഴുതി.പത്ത്ലക്ഷം രൂപതന്നാല്‍ കിഡ്നി തിരിച്ചു നല്‍കാം.ഒരാഴ്ച കഴിഞ്ഞപ്പോള്‍ അറബിയുടെമറുപിടി എത്തി.ഇരുപതുലക്ഷം തരാം..ഉടനെ വന്ന് തങ്കപ്പന്റെ കിഡ്നി തിരിച്ചെടുത്തിട്ട് തന്റെകിഡ്നി തിരികെതരിക.ആക്രി കച്ചവടം തനിക്ക് നല്‍കിയ ബുദ്ധിയെ തങ്കപ്പന്‍ മനസ്സാലെ അഭിനന്ദിച്ചു.ആക്രികച്ചവടം നടത്തുയതുകൊണ്ടാ‍ണല്ലോ ഷെയ്ക്കിന്റെ അടിച്ചുപോയിതുടങ്ങിയ കിഡ്നി എടുത്ത് വയ്ക്കാന്‍ തോന്നിയത് .!!!!!!!!!!!

Sunday, June 8, 2008

ഓര്‍‌ക്കൂട്ട് ആല്‍ബത്തിലെ ഫോട്ടോ :

തന്റെ ഓര്‍‌ക്കൂട്ടിലെ റീസന്റ്‌ലി വിസിറ്റേഴ്‌സില്‍ വളരെ നാളുകളായി അയാളുടെ പേര് കിടക്കുന്നതു കണ്ടുകൊണ്ടാണ് അവള്‍ അയാളുടെ പ്രൊഫൈലില്‍ കയറി നോക്കിയത്. പ്രൊഫൈല്‍ വായിച്ചിട്ടുംഅയാള്‍ ആരാണന്ന് അവള്‍ക്ക് മനസ്സിലായില്ല.അയാളുടെ ആല്‍‌ബത്തില്‍ ചെന്ന് നോക്കിയിട്ടുംപ്രയോജനമില്ലായിരുന്നു.തമിഴ്‌നടന്‍ വിജയിന്റെ ഫോട്ടോകള്‍ ആയിരുന്നു അതില്‍.അയാളുടെ സ്ക്രാപ്പ്ബുക്ക് നോക്കാന്‍ ശ്രമിച്ചെങ്കിലും അവിടേയും പരാജയമായിരുന്നു.അയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്ക്,അവരവര്‍ അയച്ചിട്ടുള്ള സ്ക്രാപ്പ് മാത്രമേ അവരവര്‍ക്ക് അതില്‍ വായിക്കാന്‍ പറ്റുമായിരുന്നുള്ളു.

കുറച്ചുനാളുകള്‍ക്ക് ശേഷം അയാളുടെ ഒരു "hai" സ്ക്രാപ്പ് വന്നു ,കൂടെ ഒരു ഫ്രണ്ട് റിക്വസ്റ്റും.അവള്‍ ആ ഫ്രണ്ട് റിക്വസ്റ്റ് accept ചെയ്ത് അയാളുടെ ഫ്രണ്ട് ആയി. അയാളുടെ ഫ്രണ്ട്ഷിപ്പ് സ്ക്രാപ്പുകള്‍ അവള്‍ക്ക് വന്നുകൊണ്ടിരുന്നു.അവളും അതിനെല്ലാം തിരിച്ചും സ്ക്രാപ്പ് ചെയ്തു.അവളോട് അയാള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു.അവള്‍ ഫോണ്‍ നമ്പര്‍ സ്ക്രാപ്പ് ചെയ്തുടനെ അയാള്‍ വിളിച്ചു.സെല്‌ഫോണിലൂടെ അവരെന്നും സംസാരിച്ചു.അയാള്‍ തന്റെ ഒരു നല്ല ഫ്രണ്ടാണന്ന് അവള്‍ കരുതി.അവളുടെ ഒരു ഫോട്ടോ അയാള്‍ ചോദിച്ചപ്പോള്‍അവള്‍ ആദ്യം ഒഴിഞ്ഞുമാറി.അവള്‍ തന്റെ പ്രൊഫൈലില്‍ ചേര്‍ത്തിരുന്നത് ഒരുകുഞ്ഞിന്റെ പടം ആയിരുന്നു.ഫോട്ടോ അവളുടെ ആല്‍ബത്തില്‍ ഇട്ടാല്‍ മതിയന്ന്‍ അയാള്‍ പറഞ്ഞപ്പോള്‍ കൂടുതലൊന്നും അവള്‍ആലോചിച്ചില്ല.അവള്‍ തന്റെ കളര്‍ ഫോട്ടോ ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അപ്‌ലോഡ് ചെയ്തു.

ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അവള്‍ തന്റെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നു.അവളുടെഫോട്ടോകള്‍ വളരെ സുന്ദരമാണന്ന് പറഞ്ഞ് സ്‌ക്രാപ്പുകള്‍ വന്നകൊണ്ടിരുന്നു.അവളുടെ പത്തിരുപത്ഫോട്ടോകള്‍ ആല്‍ബത്തില്‍ ആയതിനു ശേഷം അയാളുടെ സ്ക്രാപ്പുകള്‍ നിലച്ചു.അവള്‍ അയാളുടെനമ്പരിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ നമ്പര്‍ നോട്ട് ഇന്‍ യൂസ് !.അയാളെവിടെ പോയി ?

ഇന്റ്‌ര്‍നെറ്റിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൌണ്‍‌ലോഡ് ചെയ്തെടുത്ത സെക്സി ചിത്രങ്ങളെക്കുറിച്ച് ഒരു വാരികയില്‍ വന്ന ലേഖനം വായിച്ച അവള്‍ ഞെട്ടിപ്പോയി.ആ ലേഖനത്തോട് അനുബന്ധിച്ച്കൊടുത്തിരുന്ന ചിത്രങ്ങളില്‍ ഒന്ന് അവളുടേത് ആയിരുന്നു.

Thursday, June 5, 2008

ക്രാക്കിംങ്ങ് :

മോന്‍ എം.എന്‍.സി കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായപ്പോള്‍ അവറാന്റെ സ്വപ്‌നകോട്ടകള്‍ഉയര്‍ന്നു.വിവാഹക്കമ്പോളത്തീല്‍ ധൈര്യമായി ഇരുപന്തഞ്ച് ചോദിക്കാം.വിലപേശിയാള്‍ മുപ്പതുവരെ കിട്ടിയെന്നിരിക്കും.അവറാന്റെ സ്വപ്‌നങ്ങളില്‍ ബുള്‍ഡോസര്‍ കയറ്റികൊണ്ട് മോനൊരു ദിവസം ദിവസം കൂടെജോലിചെയ്യുന്ന പെണ്ണിനേയും വിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് കയറി.പെണ്ണിന്റെ വരവും നില്‍പ്പും നടപ്പുംകണ്ട് അവറാന്‍ ഹാപ്പി ആയെങ്കിലും പെണ്ണ് കൈയ്യും വീശിയാണ് വന്നതന്ന് അറിഞ്ഞപ്പോള്‍ അവറാന്‍തറയായി.പൂരപ്പാട്ടുകൊണ്ട് മരുമകള്‍ക്കൊരു മംഗളഗാനം തീര്‍ത്തു.കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാര്‍പോലുംഅവറാന്റെ പാട്ട് കേട്ടിരുന്നെങ്കില്‍ കറസ്‌പോണ്ടന്‍സായെങ്കിലും പാട്ട് പഠിക്കാന്‍ അവറാന് ശിഷ്യപെട്ടേനെ.

മരുമകളുടെ വീട്ടില്‍ ആവിശ്യത്തിന് പണം ഉണ്ടന്ന് അറിഞ്ഞപ്പോള്‍ വയലന്റായി നിന്ന അവറാന്‍ സൈലന്റായികൂളായി.അവറാന്‍ മോനെ വിളിച്ച് ഉപദേശിച്ചു.സാമ്പത്തിക ശക്തികളുടെ കടന്നുകയറ്റനാളുകളില്‍ ആഗോളവത്ക്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയില്‍ ഇരുപത്തഞ്ച് ലക്ഷത്തിന്റെ പങ്കിനെക്കുറിച്ച്മോനൊരു ക്ലാസ് കൊടുത്തു.അപ്പന്റെ ക്ലാസില്‍ വണ്ടറടിച്ചു നിന്ന മോനൊരു പാസ്‌വേര്‍ഡ് സെറ്റ്‌ചെയ്തിട്ട് അവറാന്‍കല്പിച്ചു.”എന്റെ മുന്നില്‍ ഇരുപത്തഞ്ച് ലക്ഷം വച്ചിട്ട് മതി ബാക്കിയൊക്കെ...”

ഒരാഴ്ചകഴിഞ്ഞിട്ടും പുതുപ്പെണ്ണിന്റെ മുഖത്ത് ഒരു സന്തോഷവുമില്ലാതെ, ബഗ് തിരുത്താനാവാതെ വട്ടുപിടിച്ചപ്രോഗ്രാമറെപോലെ ഇരിക്കുന്നതുകണ്ട് കൂട്ടുകാരികള്‍ കാര്യം തിരക്കി.പുതുപ്പെണ്ണ് കാര്യം പറഞ്ഞു.ബുദ്ധികൊണ്ട്സായിപ്പിനെവരെ ചുരുട്ടി സോഫ്റ്റാക്കുന്നവര്‍ക്ക് ബുദ്ധിക്ക് പഞ്ഞം ഉണ്ടോ?

കല്യാണം കഴിഞ്ഞ് മൂന്നാംമാസത്തിലെ ഒരു ദിവസം അതിരാവിലെ കൈയ്യാലപോട്ടിലേക്ക് മുള്ളികൊണ്ടിരുന്നഅവറാന്‍ ആരോ ഓക്കാനിക്കുന്ന ശബ്ദ്ദം കേട്ട് വാഴത്തോപ്പിലേക്ക് ചെന്നു.തെക്കോട്ട് ചാഞ്ഞ വാഴച്ചുവട്ടില്‍പടിഞ്ഞാറോട്ട് കൈയ്യും കൊടുത്ത് കിഴക്കോട്ടിരുന്ന് വടക്കോട്ട് ഓക്കാനിക്കുന്ന മരുമോളെ അവറാന്‍ കണ്ടു.ലക്ഷക്കണക്കിന് രൂപയുടെ പ്രോജക്ട് നഷ്ടപെട്ട കമ്പിനി സി‌ഇ‌ഒ യെപ്പോലെ അവറാന്‍ ഞെട്ടി.ശരവേഗത്തില്‍മകന്റെ അടുത്ത് എത്തി മോന്റെ ചെപ്പക്കുറ്റി നോക്കി ഒന്നു കൊടുത്തു.മോന്റെ കണ്ണുകളിലൂടെ പൊന്നീച്ചപറന്നു.മോന്‍ പൊട്ടിക്കരഞ്ഞു. “അവളെന്നെ ക്രാക്ക് ചെയ്തതാ അപ്പച്ചാ..........”

Sunday, June 1, 2008

നാക്കിന്റെ പരാതി :

നാക്കിനെന്നും അങ്ങ് പരാതി ആയിരുന്നു.തന്റെ പരാതിക്ക് പരിഹാരം കാണാന്‍ നാക്ക് ഈശ്വരന്റെ അടുക്കല്‍എത്തി.ഈശ്വരനെ കണ്ട് പരാതി ഉണര്‍ത്തിച്ചു.മനുഷ്യരുടെ ശരീരത്തില്‍ താന്‍ മാത്രം ഒറ്റയ്ക്കാണ്.എല്ലാവര്‍ക്കുംരണ്ട് കണ്ണുണ്ട്,രണ്ട് കാലുണ്ട്,രണ്ടു കൈ ഉണ്ട്,രണ്ട് ചെവിയുണ്ട്,രണ്ട് കിഡ്‌നി ഉണ്ട്..പക്ഷേ താന്‍ മാത്രംഒറ്റയാണ്.അതുകൊണ്ട് ഇനിമുതല്‍ എല്ലാവര്‍ക്കും രണ്ടു നാക്കും നല്‍കണം.ഈശ്വരന്‍ പരാതി കേട്ടിട്ട് നാക്കിനെഉപദേശിച്ചു നോക്കി.മനുഷ്യന് ഒരു നാക്കിന്റെ ആവിശ്യമേ ഉള്ളു എന്ന് പറഞ്ഞു നോക്കി.പക്ഷേ നാക്ക്തന്റെ ആവിശ്യത്തില്‍ തന്നെ ഉറച്ചു നിന്നു.മനുഷ്യന് ഒന്നുകില്‍ രണ്ടു നാക്ക് അല്ലങ്കില്‍ ഒരു നാക്കും വേണ്ട.നാക്കിന്റെ പിടിവാശിയില്‍ ഈശ്വരന്‍ ധര്‍മ്മ സങ്കടത്തിലായി.നാക്കാണങ്കില്‍ കടും‌പിടിത്തത്തില്‍ തന്നെയാണ്.‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഉറപ്പ് പറഞ്ഞ് ഈശ്വരന്‍ നാക്കിനെ പറഞ്ഞുവിടാന്‍നോക്കി.ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് നാക്ക് പറഞ്ഞപ്പോള്‍ ‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഈശ്വരന്‍ എഴുതികൊടുത്തു.

എല്ലാദിവസവും നാക്ക് ഈശ്വരന്റെ അടുത്ത് ചെല്ലും.ഈശ്വരന്‍ ആ എഴുത്ത് വാങ്ങി വായിക്കും.‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘.എന്നിട്ട് നാക്കിനെ പറഞ്ഞുവിടാം.ഈശ്വരന്‍ തന്നെ പറ്റിക്കുകയാണന്ന്നാക്കിന് മനസ്സിലായി.നാക്കിനെ ഇങ്ങനെ നടത്തുന്നതില്‍ ഈശ്വരനും വിഷമം ഉണ്ടായിരുന്നു.പക്ഷേഎന്തു ചെയ്യാം.ഇന്നലെ രാവിലെ നാക്ക് വീണ്ടും ഈശ്വരന്റെ അടുത്ത് ചെന്നു.തന്നെ ഇനി പറഞ്ഞ് പറ്റിക്കാന്‍നോക്കേണ്ടാ എന്ന് പറഞ്ഞു.

ഈശ്വരന്‍ ഒന്നും പറയാതെ അകത്തേക്ക് പോയി അന്നത്തെ പത്രം മുഴുവന്‍ എടുത്തോണ്ടു വന്നു.നാക്കിനോട്പത്രം മുഴുവന്‍ വായിക്കാന്‍ പറഞ്ഞു.നാക്ക് പത്രം മുഴുവന്‍ വായിച്ചു.പത്രം തിരിച്ച് വാങ്ങിച്ചിട്ട് ഈശ്വരന്‍ നാക്കിനോട് പറഞ്ഞു.“ഒരു നാക്കേ ഉള്ളുവെങ്കില്‍തന്നെ കേരളത്തിലെ ഒരു മന്ത്രിയെ കൊണ്ട് കിടക്കപൊറുതി ഇല്ല...അപ്പോള്‍ ഒരു നാക്കൂടെ കൊടുത്താല്‍ എന്താവും സ്ഥിതി?”..നാക്ക് ഒന്നും പറയാതെ തിരിച്ചുനടന്നു...പോരുന്ന വഴിയില്‍ ചില വാക്കുകള്‍ ഉരുവിട്ടു...കാലുനക്കി..ഗദ...കൊഞ്ഞാണന്‍...