Wednesday, July 11, 2012

ശശിക്കുട്ടന്റെ പേര് മാറ്റിയ പോലീസ് !!

ശശിക്കുട്ടൻ ഒരു പാവം ഐറ്റി തൊഴിലാളി.. രാവിലെ വീട്ടിൽ നിന്നിറന്ങി പാതിരായിൽ വീട്ടിൽ ചെന്ന് കയറുന്ന ഒരു പാവം തൊഴിലാളി. സ്വന്തമായിട്ട് 1000 സിസി ബൈക്കുള്ളതുകൊണ്ട് രാത്രിയിലെ യാത്ര സുഖം. 1000 സിസി എന്ന് ഞെട്ടേണ്ട മാസം 1000 രൂപ വെച്ച് സിസിക്കാരനു കൊടുക്കുന്നതുകൊണ്ടാണ് ശശിക്കുട്ടൻ തന്റെ ബൈക്കീനു 1000 സിസി എന്ന് പറയുന്നത്..
ഒരു ദിവസം സന്ധ്യയ്ക്ക് ശശിക്കുട്ടൻ ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ഹൈവേയിൽ വെച്ച് പോലിസ് കൈകാണിച്ചു. ശശിക്കുട്ടൻ ബൈക്ക് നിർത്തി ഇറങ്ങി.
"താങ്കളുടെ പേരെന്താണ്" പോലീസുകാരൻ ചോദിച്ചു.
വളരെ സൗമ്യനായി പേര് ചോദിക്കൂന്ന പോലീസുകാരനെ ശശിക്കുട്ടൻ ഭയന്നെങ്കിലും പേര് പറഞ്ഞു.
"ശശിക്കുട്ടൻ"
"താങ്കൾക്ക് ഹെല്മറ്റ് ഉണ്ടോ?" പോലീസുകാരൻ ചോദിച്ചു.
"ഉവ്വ്"
"ബുക്കും പേപ്പറും ഉണ്ടോ?"
"ഉണ്ട്"
"പുകയുണ്ടോ?"
"ആ സർട്ടിഫിക്കറ്റും ഉണ്ട് സർ" ശശിക്കുട്ടനും വിനയത്തോടെ പറഞ്ഞു.
"മിസറ്റർ.ശശിക്കുട്ടൻ, താങ്കൾ മദ്യപ്പിച്ചിട്ടൂണ്ടോ?"
"ഇല്ല സർ.."
"താങ്കൾ ഇതിലേക്കൊന്നു ഊതുമോ?"
"ഊതാം സർ"
ശശിക്കുട്ടൻ ഊതി..
"ഹൊ!! അതിശയം നിങ്ങൾ മദ്യപിച്ചിട്ടീല്ല.. പക്ഷേ താങ്കളെ കണ്ടാൽ ഒരു കള്ള ലക്ഷണം ഉണ്ട്"
"സർ,ഇത് ലക്ഷണം എനിക്ക് ജന്മനാൽ ഉള്ളതാ.."
"ഹഹഹ!! തമാശക്കാരനാണല്ലേ..താങ്കളുടെ ബൈക്ക് എവിടെ?"
"ദേ അവിടെ സർ,"
"വരൂ..എനിക്ക് താങ്കളുടെ വണ്ടിയൊന്ന് നോക്കണം"

ശശിക്കുട്ടനും പോലീസുകാരനും കൂടി ബൈക്കിന്റെ അടുത്ത് ചെന്നു. പോലീസുകാരൻ ബൈക്കിലേക്കോന്നു നോക്കിയതേ ഉള്ളൂ..
"ഇടതുവശത്ത് കണ്ണാടിയില്ലല്ലോ ശശിക്കുട്ടാ"
"അത് ..സർ..."
"കണ്ണാടിയില്ലാതെ വണ്ടി ഓടിക്കുന്നത് കുറ്റമാണന്ന് അറിയില്ലേ?
"അത്..സർ.. ഇന്നലെ ആരോ ഊരിക്കൊണ്ട് പോയതാ.. ഞാനിന്ന് തന്നെ വാങ്ങി വെച്ചോളാം..."
"പക്ഷേ ഞാനിത് കണ്ടൂ പിടിച്ചല്ലോ.. ഒരു നൂറു രൂപ പെറ്റി അടച്ചിട്ട് പൊയ്ക്കോ..."
"സർ... ഞാൻ വാന്ങി.."
"താങ്കൾ ഒന്നും പറയേണ്ട പെറ്റി അടച്ചോളൂ..."
ശശിക്കുട്ടൻ തലയാട്ടി.

പോലീസുകാരൻ പോക്കറ്റിൽ നിന്ന് രസീതുകുറ്റി പോലുള്ള സാദനം എടൂത്തു.
"താങ്കളൂടെ മുഴുവൻ പേര് പറയൂ..."
"ശശിക്കുട്ടൻ..."
പോലീസുകാരൻ ശശിക്കുട്ടന്റെ മുഖത്തേക്കും കഴുത്തിൽ കിടക്കുന്ന ടാഗിലേക്കും മാറി മാറി നോക്കി.. എന്നിട്ടൊരു അലർച്ച..
"ഫ!!! കള്ള ക##@@%$$&&###@@ **%$## .... പേര് മാറ്റിപ്പറഞ്ഞ് പോലീസുകാരനെ പറ്റിക്കൂന്നോടാ"
"എന്താടാ നിന്റെ ശരിക്കുമുള്ള പേര്?"
"ശശിക്കൂട്ടൻ എന്റെ ശരിക്കൂമുള്ള പേരാണ് സർ"
"എടാ നിന്റെ ശരിക്കുമുള്ള പേര് വിശാൽ ബേസിക്കന്നല്ലേടാ..."
"അല്ല സർ..."
"പിന്നെയും കള്ളത്തരം പറയുന്നോടാ.... നിന്റെ കഴുത്തിൽ കിടക്കൂന്ന ഐഡന്റിറ്റി കാർഡിൽ നിന്റെ പേര് വിശാൽ ബേസിക്കന്നാണല്ലോടാ"

ശശിക്കുട്ടൻ തന്റെ കഴുത്തിലെ ടാഗിലേക്ക് നോക്കി.
ടിം.. ശശിക്കുട്ടൻ ഞെട്ടി
തന്റെ പേരിനു താഴെ വലിയ അക്ഷരത്തിൽ എഴുതിയിരിക്കൂന്നത് വായിച്ചാണ് പോലീസുകാരൻ തെറിവിളിക്കൂന്നത്..
"സർ..അത് വിശാൽ ബേസിക്കന്നല്ല..വിഷ്വൽ ബേസിക്കന്നാ..അത് ഓഫീസില് ഞന്ങടെ ഡൊമൈനാ..അതിന്റെ മുകളിൽ കുഞ്ഞക്ഷരത്തിൽ എന്റെ പേരുണ്ട്"