Wednesday, October 17, 2007

പരസ്യം

റപ്പായിച്ചേട്ടന്‍ മരിച്ചു.ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പോയി.സ്വര്‍ഗ്ഗത്തിന്റെ വാതിക്കല്‍ പത്രോസ് കണക്കുപുസ്ത്കവും തുറന്നിരുപ്പുണ്ട്.പത്രോസ്‌ശ്ലീഹറപ്പായിച്ചേട്ടന്റെ പേജ് എടുത്തുനോക്കി.നന്മയും തിന്മയും ഒരേപോലെയാണ്.വേണമെങ്കില്‍ റപ്പായിച്ചേട്ടനെ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റാം അല്ലങ്കില്‍ന രഗത്തിലേക്ക് ഇടാം.അവസാനം പത്രോസ്‌ശ്ലീഹ ഒരു തീരുമാനം എടുത്തു.റപ്പായിച്ചേട്ടന് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തുകൊള്ളാന്‍ പത്രോസ്‌ശ്ലീഹപറഞ്ഞു.
റപ്പായിച്ചേട്ടന്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കി .അവിടെ ആകെ നിശ്ശബ്ദ്ദതയാണ്.നരകത്തിലേക്ക് നോക്കിയപ്പോള്‍ റപ്പായിച്ചേട്ടന്‍ ഹാപ്പിയായി.നരകത്തില്‍ കുറച്ചുപേരിരുന്ന് ചീട്ട് കളിക്കുന്നു. കുറച്ചുപേരിരുന്ന് ചീടുകളിക്കുന്നു.
”എനിക്ക് നരകം മതി” റപ്പായിച്ചേട്ടന്‍ പറഞ്ഞു.
”പിന്നീട് ദു:ഖിക്കാന്‍ഇടവരരുത്...ശരിക്ക് ആലോചിച്ചിട്ടാണോ നരകം മതിയെന്ന് പറഞ്ഞത് ” പത്രോസ്‌ശ്ലീഹ ചോദിച്ചു.
”അതെ”റപ്പായിച്ചേട്ടന്‍ പറഞ്ഞു.
നരകത്തില്‍ ചെന്ന റപ്പായിച്ചേട്ടനെ അവരെടുത്ത് തിളച്ചയെണ്ണയില്‍ എടുത്തിട്ടു.എണ്ണയില്‍ കിടന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ പത്രോസ്‌ശ്ലീഹായെകണ്ടു.റപ്പായിച്ചേട്ടന്‍ വിളിച്ചു പറഞ്ഞു.
”എടാ പത്രോസേ എന്നോടീ കോപ്പിലെ പണികാണിക്കല്ലായിരുന്നു” നരകത്തില്‍ ചെന്ന റപ്പായിച്ചേട്ടനെ എണ്ണയ്ക്കകത്തിട്ട് ഇളക്കുന്ന ഒരു കുട്ടിപിശാച് റപ്പായിചേട്ടനോട് പറഞ്ഞു.
”എന്റെ റപ്പായിച്ചേട്ടാ പത്രോസിനെ കുറ്റം പറഞ്ഞിട്ട്ഒരു കാര്യവും ഇല്ല.നിങ്ങള്‍ മുകളില്‍നിന്ന് നോക്കിയപ്പോള്‍ കണ്ടത് നരകത്തിന്റെ പരസ്യമാ... പരസ്യത്തിനു താഴെ ‘conditions apply ‘ എന്നു എഴുതി വച്ചിരുന്നത് നിങ്ങളെന്താ വായിക്കാതിരുന്നത്”

1 comment:

Unknown said...
This comment has been removed by the author.