Wednesday, December 5, 2007

മണമില്ലാത്തവര്‍

ദൈവം മനുഷ്യനെ സൃഷ്ടിക്കാന്‍ തുടങ്ങി.മണ്ണില്‍ തുപ്പി മണ്ണ് കുഴച്ചു.തന്നെപോലെ തന്നെ മനുഷ്യനേയും ഉണ്ടാക്കാന്‍ ദൈവം തീരുമാനിച്ചു.ഇതറിഞ്ഞ് മാലാഖമാര്‍ എത്തി.ദൈവത്തിന്റെ രൂപത്തില്‍ മനുഷ്യനെ ഉണ്ടാക്കരുതെന്ന് മാലാഖമാര്‍ പറഞ്ഞു.ദൈവം അത് കേട്ടില്ല.തന്റെ സൃഷ്ടിയില്‍ ദൈവത്തിന് വിശ്വാസമായിരുന്നു.ദൈവം മനുഷ്യനെ ഉണ്ടാക്കിതുടങ്ങി.ദൈവത്തിന്റെ ശരീരത്തില്‍ വിയര്‍പ്പ് പൊടിഞ്ഞു.വിയര്‍പ്പ് കുഴഞ്ഞ മണ്ണിലേക്ക് വീണു.മനുഷ്യനെ ഉണ്ടാക്കി അവന്റെ മൂക്കിലേക്ക് ദൈവം ഊതി.അവന് ജീവന്‍ വെച്ചു.തന്റെ രൂപവും ശ്വാസവും മണവും മനുഷ്യന് ഉണ്ടന്ന് ദൈവത്തിന് മനസ്സിലായി.തന്റെ വിയര്‍പ്പിന്റെ ഫലത്തിന് തന്റെ വിയര്‍പ്പിന്റെ മണവും ലഭിച്ചത് ദൈവത്തെ സന്തോഷിപ്പിച്ചു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞു......

ഇന്നലെ..
ദൈവത്തിന് ജലദോഷം വന്നു.ഒരു ദിവസത്തെ വിശ്രമം കൊണ്ട് ജലദോഷം മാറി.

ഇന്ന്...
എത്ര ശ്വാസം പിടിച്ചിട്ടും ദൈവത്തിന് തന്റെ മണം കിട്ടിയില്ല.തനിക്ക് ശരീരത്തിലെ മണം ഷ്ടപ്പെട്ടിരിക്കുന്നു. ദൈവം അസ്വസ്ഥനായി.അപ്പോഴാണ് ദൈവം ഓര്‍ത്തത് മനുഷ്യനും തന്റെ വിയര്‍പ്പിന്റെ മണമാണല്ലോ!ദൈവം മനുഷ്യന്റെ കൈയ്യില്‍ നിന്ന് വിയര്‍പ്പിന്റെ മണം വാങ്ങാനായി നടന്നു.ദൈവം ഓരോ മനുഷ്യന്റെയും അടുത്തുചെന്നു.പക്ഷേ അവരിലാരിലും മനുഷ്യന്റെ മണം ഇല്ലായിരുന്നു.അവര്‍ക്കെല്ലാവര്‍ക്കും ജാസ്മിന്റെയും റോസിന്റെയും ബ്രൂട്ടിന്റെയും മണമായിരുന്നു.ദൈവം നിരാശയോടെ തിരികെ പോയി.ദൈവം ചിന്തിച്ചു.തനിക്ക് തന്റെ മുഖം നഷ്ടപ്പെട്ടില്ലല്ലോ.മുഖം നഷ്ടപ്പെട്ടിരുന്നെങ്കില്‍,പൊയ്‌മുഖങ്ങള്‍ അണിഞ്ഞ മനുഷ്യരില്‍ നിന്ന് തനിക്കെങ്ങനെ മുഖം ലഭിക്കുമായിരുന്നു??????

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഹാ, കൊള്ളാല്ലോ.

നന്നായിരിക്കുന്നു

ശ്രീ said...

നന്നായിട്ടുണ്ട്...

പാവം ദൈവം!

:)

ജൈമിനി said...

Nice!

കുഞ്ഞന്‍ said...

ഹഹ..

മനുഷ്യത്വം നഷ്ടമാകുന്ന വേദന നന്നായി അവതരിപ്പിച്ചിരിക്കുന്നു..!

Meenakshi said...

നല്ല ആശയം. നല്ല അവതരണം, കുഞ്ഞിക്കഥ നന്നായിരിക്കുന്നു

കുഞ്ഞായി | kunjai said...

നന്നായിട്ടുണ്ട്....
തുടര്‍ന്നും എഴുതുക