Thursday, June 5, 2008

ക്രാക്കിംങ്ങ് :

മോന്‍ എം.എന്‍.സി കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായപ്പോള്‍ അവറാന്റെ സ്വപ്‌നകോട്ടകള്‍ഉയര്‍ന്നു.വിവാഹക്കമ്പോളത്തീല്‍ ധൈര്യമായി ഇരുപന്തഞ്ച് ചോദിക്കാം.വിലപേശിയാള്‍ മുപ്പതുവരെ കിട്ടിയെന്നിരിക്കും.അവറാന്റെ സ്വപ്‌നങ്ങളില്‍ ബുള്‍ഡോസര്‍ കയറ്റികൊണ്ട് മോനൊരു ദിവസം ദിവസം കൂടെജോലിചെയ്യുന്ന പെണ്ണിനേയും വിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് കയറി.പെണ്ണിന്റെ വരവും നില്‍പ്പും നടപ്പുംകണ്ട് അവറാന്‍ ഹാപ്പി ആയെങ്കിലും പെണ്ണ് കൈയ്യും വീശിയാണ് വന്നതന്ന് അറിഞ്ഞപ്പോള്‍ അവറാന്‍തറയായി.പൂരപ്പാട്ടുകൊണ്ട് മരുമകള്‍ക്കൊരു മംഗളഗാനം തീര്‍ത്തു.കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാര്‍പോലുംഅവറാന്റെ പാട്ട് കേട്ടിരുന്നെങ്കില്‍ കറസ്‌പോണ്ടന്‍സായെങ്കിലും പാട്ട് പഠിക്കാന്‍ അവറാന് ശിഷ്യപെട്ടേനെ.

മരുമകളുടെ വീട്ടില്‍ ആവിശ്യത്തിന് പണം ഉണ്ടന്ന് അറിഞ്ഞപ്പോള്‍ വയലന്റായി നിന്ന അവറാന്‍ സൈലന്റായികൂളായി.അവറാന്‍ മോനെ വിളിച്ച് ഉപദേശിച്ചു.സാമ്പത്തിക ശക്തികളുടെ കടന്നുകയറ്റനാളുകളില്‍ ആഗോളവത്ക്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയില്‍ ഇരുപത്തഞ്ച് ലക്ഷത്തിന്റെ പങ്കിനെക്കുറിച്ച്മോനൊരു ക്ലാസ് കൊടുത്തു.അപ്പന്റെ ക്ലാസില്‍ വണ്ടറടിച്ചു നിന്ന മോനൊരു പാസ്‌വേര്‍ഡ് സെറ്റ്‌ചെയ്തിട്ട് അവറാന്‍കല്പിച്ചു.”എന്റെ മുന്നില്‍ ഇരുപത്തഞ്ച് ലക്ഷം വച്ചിട്ട് മതി ബാക്കിയൊക്കെ...”

ഒരാഴ്ചകഴിഞ്ഞിട്ടും പുതുപ്പെണ്ണിന്റെ മുഖത്ത് ഒരു സന്തോഷവുമില്ലാതെ, ബഗ് തിരുത്താനാവാതെ വട്ടുപിടിച്ചപ്രോഗ്രാമറെപോലെ ഇരിക്കുന്നതുകണ്ട് കൂട്ടുകാരികള്‍ കാര്യം തിരക്കി.പുതുപ്പെണ്ണ് കാര്യം പറഞ്ഞു.ബുദ്ധികൊണ്ട്സായിപ്പിനെവരെ ചുരുട്ടി സോഫ്റ്റാക്കുന്നവര്‍ക്ക് ബുദ്ധിക്ക് പഞ്ഞം ഉണ്ടോ?

കല്യാണം കഴിഞ്ഞ് മൂന്നാംമാസത്തിലെ ഒരു ദിവസം അതിരാവിലെ കൈയ്യാലപോട്ടിലേക്ക് മുള്ളികൊണ്ടിരുന്നഅവറാന്‍ ആരോ ഓക്കാനിക്കുന്ന ശബ്ദ്ദം കേട്ട് വാഴത്തോപ്പിലേക്ക് ചെന്നു.തെക്കോട്ട് ചാഞ്ഞ വാഴച്ചുവട്ടില്‍പടിഞ്ഞാറോട്ട് കൈയ്യും കൊടുത്ത് കിഴക്കോട്ടിരുന്ന് വടക്കോട്ട് ഓക്കാനിക്കുന്ന മരുമോളെ അവറാന്‍ കണ്ടു.ലക്ഷക്കണക്കിന് രൂപയുടെ പ്രോജക്ട് നഷ്ടപെട്ട കമ്പിനി സി‌ഇ‌ഒ യെപ്പോലെ അവറാന്‍ ഞെട്ടി.ശരവേഗത്തില്‍മകന്റെ അടുത്ത് എത്തി മോന്റെ ചെപ്പക്കുറ്റി നോക്കി ഒന്നു കൊടുത്തു.മോന്റെ കണ്ണുകളിലൂടെ പൊന്നീച്ചപറന്നു.മോന്‍ പൊട്ടിക്കരഞ്ഞു. “അവളെന്നെ ക്രാക്ക് ചെയ്തതാ അപ്പച്ചാ..........”

No comments: